പുനലൂർ: തമിഴ്നാട് സ്വദേശികളായ യുവാവിെൻറയും യുവതിയുടെയും ചിത്രം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ ലോഡ്ജ് ഉടമയെയും ഡ്രൈവറെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഇക്കോ ടൂറിസം ഒാഫിസിന് സമീപത്തെ ലോഡ്ജ് ഉടമ അഞ്ജു ആൻറണി, പുനലൂരിലെ ടാക്സി ഡ്രൈവർ ഗോപാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇൗ സംഘത്തിലുള്ള പത്തനാപുരം സ്വദേശിയായ യുവാവ് ഒളിവിലാണ്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. തെങ്കാശി സ്വദേശിയും വിവാഹിതനുമായ യുവാവ് മറ്റൊരു യുവതിയുമായി എത്തി തെന്മലയിലെ ലോഡ്ജിൽ മുറിയെടുത്തു. മുമ്പും യുവാവ് ഇവിടെ വന്നുള്ള പരിചയം െവച്ചാണ് എത്തിയത്. ഗോപാലൃകഷ്ണെൻറ കാറിലാണ് ഇരുവരും തെങ്കാശിയിൽനിന്ന് തെന്മലയിൽ എത്തിയത്. രാത്രിയിൽ പ്രതികൾ യുവാവ് താമസിച്ചിരുന്ന മുറി ബലമായി തുറന്ന് ഇരുവരുടെയും വിവിധ തരത്തിലുള്ള ചിത്രം മൊബൈലിൽ പകർത്തി. ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇൗ സമയം പണം നൽകാൻ ഇല്ലാത്തതിനാൽ യുവാവ് തെങ്കാശിയിൽ എത്തിയശേഷം രണ്ടര ലക്ഷം ഇൗ സംഘത്തിന് നൽകി. ബാക്കി രണ്ടര ലക്ഷത്തിനായി സംഘം വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ യുവാവ് തെങ്കാശി പൊലീസിൽ പരാതി നൽകി. തെങ്കാശി പൊലീസ് തെന്മലയിലെത്തി അന്വേഷണം നടത്തി. തുടർന്ന്, പരാതി തെന്മല പൊലീസിന് കൈമാറി. തെന്മല പൊലീസ് കൂടുതൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.