അപകടകേന്ദ്രമായി കിളികൊല്ലൂര്‍ രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ അപകടങ്ങള്‍ തുടര്‍ക്കഥ അപകടങ്ങളില്‍പെട്ടത് ഭൂരിഭാഗവും ഇരുചക്രവാഹനങ്ങള്‍

കിളികൊല്ലൂര്‍: അനധികൃത പാര്‍ക്കിങ്ങും അധികൃതരുടെ അനാസ്ഥയും കാരണം കിളികൊല്ലൂര്‍ അപകട കേന്ദ്രമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ ദേശീയപാതയിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയായത്. ഒരു വര്‍ഷത്തിനിടെ ഇവിടെ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. അപകടങ്ങളില്‍പെട്ടത് ഭൂരിഭാഗവും ഇരുചക്രവാഹനങ്ങള്‍. ജീവൻ നഷ്ടപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും യുവാക്കളാണ്. അപകടങ്ങള്‍ അടിക്കടിയുണ്ടാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കരിക്കോട് പെട്രോൾ പമ്പിനു സമീപം രാത്രികാലങ്ങളില്‍ സ്വകാര്യ ബസുകള്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്യുന്നതും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന സെയില്‍സ് വാഹനങ്ങള്‍ റോഡിലേക്ക്് ചേര്‍ത്ത് നിര്‍ത്തുന്നതും അപകടത്തിന് കാരണമാകുന്നു. രണ്ടാംകുറ്റി മുതല്‍ കരിക്കോട് വരെ കോയിക്കല്‍ ജങ്ഷന് സമീപത്തെ പാലക്കടവ് പാലം, മൂന്നാംകുറ്റി റെയില്‍വേ മേല്‍പാലം, കരിക്കോട് മേല്‍പാലം എന്നിങ്ങനെ മൂന്ന് പാലങ്ങളാണുള്ളത്. കോയിക്കല്‍ പാലമാകട്ടെ, വീതി കുറഞ്ഞതാണ്. ഇടുങ്ങിയ പാലം കടന്ന് അമിതവേഗത്തിലാണ് സ്വകാര്യ ബസുകളടക്കം കരിക്കോട് ഭാഗത്തേക്ക് വരുന്നത്. ഇതിനിടെ കല്ലുംതാഴം ജങ്ഷനിലെ കുരുക്കിലകപ്പെടുന്നതോടെ ബസുകളുടെ മരണപ്പാച്ചിലാണ്. മൂന്നാംകുറ്റി ജങ്ഷന്‍ ഇറക്കം ഇറങ്ങി അതേ വേഗത്തിലാണ് മേല്‍പാലം കടക്കുന്നത്. വീണ്ടും ഇറക്കവും കയറ്റവുമാണ് കരിക്കോട് ജങ്ഷന്‍ വരെ. കരിക്കോട് ജങ്ഷനില്‍ കോര്‍പറേഷന്‍ ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കിയെങ്കിലും ഫലവത്തായില്ല. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പയലിടത്തും നോക്കുകുത്തികളായി മാറിയ സ്ഥിതിയാണ്. * അപകട മേഖലയായി പ്രഖ്യാപിക്കണം വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കിളികൊല്ലൂര്‍ മുതല്‍ കരിക്കോട് വരെ അപകടമേഖലയായി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ ബസുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിയന്ത്രണമില്ലാതെ പായുന്ന റോഡില്‍ അപകട മേഖല ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. അപകട മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2013 മുതല്‍ പൊതുമരാമത്ത് വിഭാഗത്തിനും കോര്‍പറേഷനും കേരള പൊലീസിനും നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഇവിടത്തെ വ്യാപാരികളും െറസി. അസോസിയേഷനും പൗരസമിതി പ്രവര്‍ത്തകരും. എന്നാല്‍, ഇതുവരെ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പും റോഡില്‍ സ്ഥാപിച്ചിട്ടില്ല. റോഡുകളില്‍ നിത്യേന അപകടം നടക്കുമ്പോള്‍ പൊലീസ് വരുന്നതുവരെ റോഡ് കുരുക്കിലാണ്. പൊലീസെത്തി വാഹനം റോഡിന് എതിര്‍വശത്തേക്ക് തള്ളിമാറ്റി സ്ഥലം വിടുകയാണ് പതിവ്. *കരിക്കോട് മേല്‍പാലത്തില്‍ ക്രാഷ്ബാരിയര്‍ അനിവാര്യം കൈവരിയില്ലാത്ത കരിക്കോട് മേല്‍പാലത്തില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നാവശ്യം നാളിതുവരെ നടപ്പായില്ല. എം.എല്‍.എ ആയിരിക്കുമ്പോള്‍ പി.കെ. ഗുരുദാസന്‍ പലതവണ നിവേദനം വഴിയും നേരിട്ടും അറിയിച്ചിട്ടും നാഷനല്‍ ഹൈവേ അധികൃതര്‍ നടപടിയെടുത്തിെല്ലന്ന് മുമ്പ് ആക്ഷേപം ഉയര്‍ന്നിരുന്നു. കൈവരിയില്ലാത്തതും നടപ്പാതയില്ലാത്തതുമായ കരിക്കോട് മേല്‍പാലത്തില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. * അപകടങ്ങള്‍ ഒഴിവാക്കാന്‍ 10 കാര്യങ്ങള്‍ * മൂന്നാംകുറ്റി കരിക്കോട് റോഡിലെ വാഹനങ്ങളുടെ ഓവര്‍ സ്പീഡ് തടയുക * റോഡി​െൻറ ഇരുവശങ്ങളിലായി കെ.എസ്.ഇ.ബി ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ റോഡില്‍നിന്ന് മാറ്റുക. * പകലും രാത്രിയിലും റോഡി​െൻറ ഇരുവശത്തുമുള്ള പാര്‍ക്കിങ് നിരോധിക്കുക. * സിങ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക * അപകട സാധ്യത മേഖല ബോര്‍ഡ് സ്ഥാപിക്കുക * ഓവര്‍ടേക്കിങ് പൂര്‍ണമായും നിരോധിക്കുക. * കരിക്കോട് മേല്‍പാലത്തിലെ കൈവരികള്‍ പുനര്‍നിര്‍മിക്കുക * കരിക്കോട് ജങ്ഷനില്‍ ബസ് ബേയും ട്രാഫിക് സിങ്നല്‍ ലൈറ്റും സ്ഥാപിക്കുക * മൂന്നാംകുറ്റി കരിക്കോട് മേഖലയിലെ സ്വകാര്യ ബസുകളുടെ പാര്‍ക്കിങ്, അനധികൃത സ്റ്റോപ്പുകള്‍ എന്നിവ നിരോധിക്കുക * മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് മുന്‍വശവും കരിക്കോട് ഷിഫാ ആശുപത്രിക്ക് മുന്‍വശവും റോഡില്‍ സീബ്രാ ലൈന്‍ സ്ഥാപിക്കുക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.