അഞ്ചൽ: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ മർദിച്ച സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മർദനത്തിനിരയായ അനന്തകൃഷ്ണെൻറ മാതാവ് ഷീന പി. നാഥ്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗം സ്വീകരിക്കുമെന്നും ഷീന പറഞ്ഞു. അഞ്ചൽ പൊലീസ് പക്ഷപാതപരമായി പെരുമാറുെന്നന്നാരോപിച്ച് ഇവർ പുനലൂർ ഡിവൈ.എസ്.പി ക്ക് പരാതി നൽകി. എം.എൽ.എയും ഡ്രൈവറും ചേർന്ന് തെൻറ മകനെ മർദിച്ചതായും എം.എൽ.എ തന്നെ അസഭ്യം പറയുകയും കൈയിൽ കടന്നുപിടിച്ച് തള്ളുകയും ലൈംഗികച്ചുവയുള്ള ആംഗ്യം കാട്ടി അധിക്ഷേപിച്ചതായും പരാതിയിൽ ആവർത്തിച്ചു. നിസ്സാരവകുപ്പാണ് എം.എൽ.എക്കെതിരെ ചുമത്തിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞദിവസം അഞ്ചലിൽ മരണവീട്ടിൽ നിന്ന് മടങ്ങിപ്പോകുേമ്പാൾ തെൻറ വാഹനത്തിന് പോകാൻ സൗകര്യം നൽകിയില്ലെന്നുപറഞ്ഞാണ് ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും കാർയാത്രക്കാരനായ യുവാവിനെ മർദിച്ചത്. എം.എൽ.എക്കും അനന്തകൃഷ്ണനും എതിരെ അഞ്ചൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.