തിരുവനന്തപുരം: പൊലീസ് അറസ്റ്റു ചെയ്‌ത പ്രവർത്തകരെ സ്റ്റേഷനിൽ മർദിച്ചെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ ഓട്ടോറിക്ഷ കത്തിച്ചതുമായി ബന്ധപ്പെട്ട് കൈമനം അമ്പനാട് സ്വദേശികളായ അനീഷ് (25), അരുൺ (21) എന്നിവരെയാണ് രാവിലെ പൊലീസ് അറസ്റ്റുചെയ്‌തത്. വൈകിട്ട് ഇരുവരെയും സി.പി.എം പ്രവർത്തകരുടെ മുന്നിൽെവച്ച് കരമന എസ്.ഐ ശ്രീകാന്ത് മർദിച്ചെന്നാണ് ആരോപണം. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ കൗൺസിലർമാരായ ആശാനാഥ്, കരമന ഗോപൻ എന്നിവരെ പൊലീസ് ൈകയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. മർദനത്തിനിരയായവരെ രാത്രി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഉപരോധം അവസാനിച്ചു. അതേസമയം, പ്രതികളെ മർദിച്ചിട്ടില്ലെന്ന് കരമന എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.