സുദേവേൻറത് വിശ്രമരഹിതമായ പോരാട്ടത്തിെൻറ ചരിത്രം

കടയ്ക്കൽ: ബീഡി തെറുപ്പ് ജീവിതത്തിൽനിന്ന് നിസ്വാർഥ സാമൂഹിക പ്രവർത്തകനായും തൊഴിലാളി നേതാവായും വളർന്നാണ് എസ്. സുദേവൻ സി.പി.എമ്മിെൻറ ജില്ലയിലെ അമരക്കാരനായി മാറിയത്. കിഴക്കൻ മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള കൊല്ലായിൽ സുദേവൻ എന്ന എസ്. സുദേവനെ ജില്ലാ സെക്രട്ടറി പദവി നൽകിയാണ് പരിഗണിച്ചിരിക്കുന്നത്. 1954 മേയ് 24ന് ജില്ലാ അതിർത്തിയായ കൊല്ലായിലാണ് ജനനം. കോൺഗ്രസിന് നിർണായക സ്വാധീനം ഉണ്ടായിരുന്ന പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മടത്തറ ബ്രാഞ്ച് സെക്രട്ടറിയായിട്ടായിരുന്നു സി.പി.എമ്മിൽ അദ്ദേഹത്തിെൻറ തുടക്കം. 1976 മുതൽ ലോക്കൽ കമ്മിറ്റി അംഗമായി. തുടർന്ന് 81 വരെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അംഗം.1984 വരെ ചടയമംഗലത്തും 1984 മുതൽ 86 വരെ പുനലൂരും ഏരിയ കമ്മിറ്റി അംഗമായി. കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ യുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും സി.പി.എം ചടയമംഗലം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ച സുദേവൻ 1984 മുതൽ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരുന്നു. കശുവണ്ടിത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമാണ്. സി.ഐ.ടി.യു കേന്ദ്ര വർക്കിങ് കമിറ്റി അംഗമായും കാപെക്സ് ചെയർമാനായും പ്രവർത്തിച്ചുവരുകയായിരുന്നു. ചിതറ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം, ചടയമംഗലം ചിതറ ഡിവിഷനുകളിൽനിന്ന് ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിരവധി തൊഴിലാളി സമരങ്ങളിൽ മുന്നണിപ്പോരാളിയായ സുദേവൻ, ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.