തിരുവനന്തപുരം: ജില്ലയിൽ കനത്ത നാശം വിതച്ച‌് കാലവർഷം. നാലു പേരുടെ ജീവനെടുത്ത കാലവർഷം ജില്ലയിൽ വ്യാപക നാശമുണ്ടാക്കി. തിങ്കളാഴ‌്ച നഗരത്തിൽ മഴയുണ്ടായില്ല. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ശക്തമായ മഴ പെയ‌്തു. ലഭ്യമായ കണക്കുകൾ പ്രകാരം ഇതുവരെ 632 വീടുകൾ ഭാഗികമായി തകർന്നു. 28 വീടുകൾ പൂർണമായി നശിച്ചു. രണ്ടുപേർക്ക‌് പരിക്കേറ്റു. തിരുവനന്തപുരം താലൂക്കിൽ ഒരാളും നെയ്യാറ്റിൻകരയിൽ രണ്ടുപേരുമാണ‌് മരിച്ചത‌്. ഇതുവരെ 79.044 ഹെക്ടർ കൃഷിനാശം ജില്ലയിൽ റിപ്പോർട്ട് ചെയ‌്തു. വലിയശാല എൽ.പി.എസിന‌് മുകളിൽ മരക്കൊമ്പ‌് ഒടിഞ്ഞുവീണു. പേരൂർക്കട മോഡൽ ഹോസ‌്പിറ്റൽ വാർഡ‌്, യൂനിവേഴ‌്സിറ്റി കാമ്പസ‌് എന്നിവിടങ്ങളിലും മരം കടപുഴകി. ഇവിടെ കെട്ടിടങ്ങൾക്ക‌് നാശം സംഭവിച്ചു. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന‌് വൈദ്യുതി ബന്ധവും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.