തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട ഫയൽ തിരുത്തിയെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കേസെടുക്കണമെന്ന ഹരജിയിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കോടതിയിൽ മൊഴിനൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്നാം സാക്ഷിയായി മൊഴി രേഖപ്പെടുത്തിയത്. തിരുത്തിയ ഫയൽ താൻ കണ്ടിട്ടിെല്ലന്ന മൊഴിയാണ് ഇദ്ദേഹം നൽകിയത്. 2016 മേയ് ഒന്നുമുതൽ 2017 മാർച്ച് 31 വരെ താനായിരുന്നു ചീഫ് സെക്രട്ടറി. ആ സമയത്ത് നളിനി നെറ്റോ അഡീഷനൽ ചീഫ് സെക്രട്ടറി ആയിരുന്നു. താൻ വിരമിച്ചശേഷമാണ് സുപ്രീംകോടതി ഉത്തരവനുസരിച്ച് ഡി.ജി.പിയായി ടി.പി. സെൻകുമാർ വീണ്ടും പ്രവേശിച്ചതെന്നും വിജയാനന്ദ് മൊഴി നൽകി. കേസ് പരിഗണിച്ചപ്പോൾ രമേശ് ചെന്നിത്തല അടക്കമുള്ള മറ്റ് സാക്ഷികൾ ഹാജരായിരുന്നില്ല. സെപ്റ്റംബർ 22ന് കോടതി കേസ് പരിഗണിക്കുമ്പോൾ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ സാക്ഷിയായി വിസ്‌തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.