പാറശ്ശാല: ആളില്ലാത്ത വീട്ടിൽനിന്ന് വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പരശുവയ്ക്കൽ കൊല്ലിയോട് കർക്കാല രാജെൻറ വീട്ടിലാണ് ഇൗമാസം മൂന്നിന് രാത്രിയിൽ മോഷണംനടന്നത്. വീട്ടിലുള്ളവർ കുടുംബസമേതം മൂന്നാറിൽ വിനോദയാത്രക്ക് പോയിരുന്നു. ബുധനാഴ്ച തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. െബഡ് റൂമിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവെൻറ സ്വർണവും 70,000 രൂപയും നഷ്ടമായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം സമാനരീതിയിൽ നെടുവാൻവിളയിൽ ആൾ താമസ സമില്ലാത്ത വീട്ടിൽ മോഷണം നടന്നിരുന്നു. രണ്ട് മോഷണവും ഒരേ ആളുകൾ തന്നെയാണ് നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും തെളിവെടുപ്പ് നടത്തി. പാറശ്ശാല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.