കഴക്കൂട്ടം: മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടത്താനുള്ള ശ്രമത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം കൈപ്പാറ്റാതെ അംഗങ്ങൾ കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി. യു.ഡി.എഫിലെ ഒമ്പതംഗങ്ങളും ബി.ജെ.പി അംഗവും വിജ്ഞാപനം കൈപ്പറ്റാതെ ഇറങ്ങിപ്പോവുകയായിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കു മുമ്പ് വിജ്ഞാപനം അംഗങ്ങൾക്ക് കൈമാറണമെന്നാണ് പഞ്ചായത്തീരാജ് ആക്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, 31ന് പുറത്തിറങ്ങിയ വിജ്ഞാപനം തിങ്കളാഴ്ച കൈമാറാൻ ശ്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് അസിസ്റ്റൻറ് റിേട്ടണിങ് ഒാഫിസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായി പഞ്ചായത്ത് അംഗം കെ.എസ്. അജിത്കുമാർ പറഞ്ഞു. പ്രതിഷേധം തെരഞ്ഞെടുപ്പ് കമീഷനിൽ റിപ്പോർട്ട് ചെയ്തതായി പഞ്ചായത്തധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.