അംഗൻവാടി ഹെൽപർ നിയമനം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മടവൂർ പഞ്ചായത്ത് പ്രസിഡൻറ് കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിൽ അംഗൻവാടി ഹെൽപർ നിയമനം നടത്താത്തത് പഞ്ചായത്ത് പ്രസിഡൻറിെൻറ പിടിപ്പുകേട് കൊണ്ടാെണന്ന സി.പി.എം അരോപണം അടിസ്ഥാനരഹിതമാെണന്ന് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഹെൽപർ നിയമനത്തിനായി റാങ്ക് പട്ടിക നിലവിലില്ല. ചില തൽപരകക്ഷികൾ നാവായിക്കുളം ഓഫിസിൽ തയാറാക്കിയ ഹെൽപർ റാങ്ക് പട്ടിക വ്യാജമാണ്. ഈ പട്ടിക മടവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം െഎകകണ്ഠ്യേന നിരാകരിച്ചിട്ടുള്ളതാണ്. കൃത്രിമം നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കാൻ ഒത്താശ ചെയ്തവരാണ് കഴിഞ്ഞദിവസം പഞ്ചായത്തിെൻറ പ്രവർത്തനം തടസ്സപ്പെടുത്തിയത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ പ്രവർത്തനം അവതാളത്തിലാക്കാൻ അതേ പാർട്ടിയിൽപെട്ട ബ്ലോക്ക് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ടവർതന്നെ ശ്രമിക്കുകയാണ്. ഹെൽപർ നിയമനത്തിലെ നടപടിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹികനീതി മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.