ചിറയിൻകീഴ്: മാടൻവിള ഹോമിയോ ഡിസ്പെൻസറിയിൽ നിർമിച്ച കാത്തിരിപ്പുമുറി ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്തിലെ 13ാം പഞ്ചവത്സര പദ്ധതി പ്രകാരം എട്ടു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ജില്ലയിൽ ആദ്യമായാണ് ഒരു ഹോമിയോ ഡിസ്പെൻസറിയിൽ കാത്തിരിപ്പുമുറി ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്അംഗം എസ്. കവിത മുഖ്യപ്രഭാഷണം നടത്തി. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സി.എസ്. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബി. സുധർമ, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ നാസർ, സി. സുര, അഴൂർ വിജയൻ, എം. മനോജ്, ബീനാമഹേശൻ, കെ. ഓമന, ജെ.എസ്. ജിത, ബി. രഘുനാഥൻ നായർ, എസ്. ശ്രീജ, ബി. മനോഹരൻ, എം. തുളസി, ആർ. അജിത്ത് കുമാർ, എസ്. സിജിൻസി, സി.പി.എം ലോക്കൽ സെക്രട്ടറി ബി. മുരളീധരൻ നായർ, വി.കെ. ശശിധരൻ, സതീഷ് കുമാർ, എസ്. സജീവ് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. റാഫി സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ.പി.എസ്. സ്മിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.