നിപ: വ്യാജമരുന്ന് വിതരണം ചെയ്ത അറ്റൻഡറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുക്കം സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫിസറുടെ അസാന്നിധ്യത്തിൽ നിപ വൈറസിനുള്ള പ്രതിരോധമരുന്ന് എന്ന വ്യാജേന മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഓഫിസ് അറ്റൻഡറെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ ഓഫിസറുടെ പ്രാഥമിക റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിൽ മന്ത്രി കെ.കെ. ശൈലജയാണ് നടപടിക്ക് ഉത്തരവിട്ടത്. വിശദ റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു. നിപ ചികിത്സക്ക് പ്രതിരോധമരുന്നുണ്ടെന്ന വ്യാജേന ബോർഡ് സ്ഥാപിച്ച് മരുന്നുവിതരണം ചെയ്യുകയായിരുന്നു ഇയാൾ. ഇത് വകുപ്പ് മേലധികാരിയുടെ നിർദേശങ്ങളുടെ പച്ചയായ ലംഘനമാണെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.