കല്ലമ്പലം: കഴിഞ്ഞദിവസം നിര്യാതനായ മുൻ ദേശീയ വോളീബാൾ താരം തോട്ടയ്ക്കാട് കോവിലഴികം വീട്ടിൽ സുഗതന് (82) നാടിെൻറ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു മരണം. 1959ൽ കെ.എസ്.ആർ.സിയിൽ സ്പോർട്സ് ക്വോട്ടയിൽ ജോലിക്ക് കയറിയ അദ്ദേഹം കെ.എസ്.ആർ.ടി.സി ടീമിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. തുടർന്ന് 1964ൽ ടീമിെൻറ ക്യാപ്ടനാവുകയും പിന്നീട് 1965ൽ മദ്രാസ് ഏജീസ് അക്കൗണ്ടൻറ് ജനറൽ ഓഫിസിൽ ഓഡിറ്ററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അഞ്ചുതവണ ദേശീയ വോളിബാൾ മത്സരങ്ങളിൽ കളിക്കുകയും ചെയ്തു. സ്കൂൾ-കോളജ് തലം മുതൽ ലോങ് ജംപിലും ഹൈജംപിലും കബഡിയിലും മികവുതെളിയിച്ച സുഗതൻ 1960-61ൽ കേരളത്തിന് വേണ്ടി ആദ്യ കബഡി ടീം രൂപവത്കരിച്ചപ്പോൾ അതിലും അംഗമായി. ദേശീയ ഗെയിംസിൽ കബഡിയിൽ പങ്കെടുക്കുകയും ചെയ്തു. ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും നിരവധിപേർക്ക് സ്പോർട്സ് രംഗത്ത് പ്രോത്സാഹനങ്ങളും ഉപദേശങ്ങളും നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. പ്രേമയാണ് ഭാര്യ. മക്കളായ രാജേഷും നിലേഷും വോളിബാൾ കളിക്കാരാണ്. സിനി, കാർത്തിക എന്നിവരാണ് മരുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.