ബാലരാമപുരം: വേനലവധിക്കാലത്ത് വന്ന റമദാൻ പകർന്നുനൽകിയ ആത്മീയതയുടെയും സഹജീവി സ്നേഹത്തിെൻറയും വിട്ടുവീഴ്ചയുടെയും ത്യാഗത്തിെൻറയും നല്ല ശീലങ്ങളും സാമൂഹികനന്മകളും ജീവിതത്തിെൻറ ഭാഗമാക്കി കുട്ടികൾ വിദ്യാലയങ്ങളിലേക്ക്. രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് സ്കൂളിലെത്തുന്ന മുസ്ലിം വിദ്യാർഥികളിൽ മഹാഭൂരിപക്ഷവും നോമ്പുകാരാണ്. നോമ്പ് തുറയ്ക്കും രാത്രി നമസ്കാരങ്ങൾക്കും ആഘോഷപൂർവം പങ്കെടുക്കുന്ന വിദ്യാർഥികൾ ഗ്രാമ-നഗരങ്ങളിലെ വ്യത്യാസമില്ലാതെ പള്ളികളിലെ സ്ഥിരം കാഴ്ചയാണ്. ദാനധർമങ്ങളിലും പുണ്യകർമങ്ങളിലും മുതിർന്നവർക്കൊപ്പം സജീവ സാന്നിധ്യമാണ് വിദ്യാർഥികൾ. ഉച്ചഭക്ഷണമൊഴിവാക്കി സ്കൂളിലെത്തുന്ന കൂട്ടുകാർക്കൊപ്പം ഭക്ഷണമുപേക്ഷിക്കുകയും നോമ്പ് പിടിക്കുകയും ചെയ്യുന്ന സഹപാഠികളും വിരളമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.