മകളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും

കൊല്ലം: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചൽ സ്വദേശിയായ മധ്യവയസ്കനെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഇ. ബൈജുവാണ് ശിക്ഷിച്ചത്. 2013 ഒക്ടോബർ 10നാണ് ഇയാൾ പതിനഞ്ചുകാരിയെ ആദ്യം പീഡിപ്പിച്ചത്. അമ്മയോട് വിവരം പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പീഡനം തുടർന്നതോടെ പെൺകുട്ടി ക്ലാസ് ടീച്ചറോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 13 സാക്ഷികളും 13 രേഖകളും ഹാജരാക്കി. പിഴത്തുകയിൽ 40,000 രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.