അയിരൂരിൽ ഒഴിപ്പിച്ച ഭൂമിയിൽ വേലികെട്ടാൻ നടപടി

വർക്കല: അയിരൂരിൽ വ്യക്തിയിൽനിന്ന് തിരിച്ചുപിടിച്ച റവന്യൂ ഭൂമിയിൽ സംരക്ഷണവേലി കെട്ടാൻ നടപടിയായതായി തഹസിൽദാർ എൻ. രാജു അറിയിച്ചു. വിവാദമുണ്ടാക്കിയതാണ് അയിരൂരിലെ പുറമ്പോക്ക് ഭൂമി. വ്യക്തി കൈയേറിയ ബ്ലോക്ക് മൂന്നിലെ 27 സെൻറ് ഭൂമിയിലാണ് സംരക്ഷണവേലി കെട്ടാൻ നടപടി. ജില്ല സർവേ സൂപ്രണ്ടിെൻറ നേതൃത്വത്തിലെ സംഘം അളന്ന് തിട്ടപ്പെടുത്തിയ അതിര് ശരിയാണെന്ന് ബോധ്യപ്പെട്ടതിനെതുടർന്നാണ് അതിർത്തിയിലെ കല്ലുകൾ സ്ഥിരപ്പെടുത്തിയത്. ഈ സ്ഥലം അയിരൂർ പൊലീസ് സ്റ്റേഷൻ നിർമിക്കാൻ തഹസിൽദാർ ഏറ്റെടുത്തതാണെന്നും തഹസിൽദാർ വ്യക്തമാക്കി. ജില്ല സർവേ സൂപ്രണ്ട് സലിം, ഹെഡ് സർവേയർ സുരേഷ്, വർക്കല തഹസിൽദാർ എൻ. രാജു, ഡെപ്യൂട്ടി തഹസിൽദാർ എസ്. ഷാജി, പി. അജിത്ത്, ഉമയനല്ലൂർ സജീവ്, ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല, വൈസ് പ്രസിഡൻറ് അഡ്വ.ബി.എസ്. ജോസ് എന്നിവരുടെ മേൽനോട്ടത്തിലാണ് അതിർത്തിയിലെ കല്ലുകൾ സ്ഥിരപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.