കൊല്ലം: മനോനില തെറ്റിയെത്തിയ ബിഹാർ സ്വദേശി പപ്പുദാസിന് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം മടക്കയാത്രക്ക് വഴിയൊരുക്കി. ദേശീപാതയിലൂടെ അലഞ്ഞ് നടന്ന യുവാവിനെ 2016 നവംബർ 21നാണ് നാട്ടുകാർ എസ്.എസ് സമിതിയിലെത്തിച്ചത്. തിരുവനന്തപുരം പേരൂർക്കട മേനാരോഗാശുപത്രിയിലെ ചികിത്സയിലൂടെയും അഭയകേന്ദ്രത്തിെൻറ പരിചരണത്തിലൂടെയും മനോനില വീണ്ടെടുത്തപ്പോൾ പപ്പുദാസിൽനിന്ന് മേൽവിലാസം ലഭിക്കുകയായിരുന്നു. അഭയകേന്ദ്രം പ്രവർത്തകർ ബിഹാറിൽ പോയി ഇയാളുടെ വീട് കെണ്ടത്തി. ചൊവ്വാഴ്ച എസ്.എസ് സമിതിയിൽ നിന്ന് ബിഹാറിലേക്ക് കൊണ്ടുപോകും. മുജാഫുർപുർ ജില്ലയിൽ കൊയ്ലി ഗ്രാമത്തിലാണ് വീട്. ആറുവർഷം മുമ്പ് വീടുവിട്ടിറങ്ങിയ പപ്പുദാസിെൻറ സഹോദരി മാത്രമാണ് ജീവിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.