ഉരുട്ടിക്കൊല കേസിെൻറ നാൾവഴി

* 2005 സെപ്റ്റംബർ 27: ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഉദയകുമാറിനെയും (28) സുഹൃത്ത് സുരേഷ് കുമാറിനെയും മോഷണക്കുറ്റം ആരോപിച്ച് സി.െഎ ഇ.കെ. സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയ ഉദയകുമാർ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. * ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ മൂന്ന് പൊലീസുകാരെ പ്രതികളാക്കി 2007ൽ കുറ്റപത്രം. *55 സാക്ഷികളും കൂറുമാറി. ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. *സി.ബി.ഐ 2010 ആഗസ്റ്റ് പത്തിന് കുറ്റപത്രം സമർപ്പിച്ചു. * 2016 ഡിസംബർ രണ്ടിന് വിചാരണനടപടിക്ക് തുടക്കം. *2017 മാർച്ച് എട്ടിന് കേസ് നടപടി വേഗം തീർപ്പാക്കാൻ ഹൈകോടതി നിർദേശം. *2017 മേയ് 30ന് നാലാം പ്രതി വി.പി. മോഹനനെ കോടതി കുറ്റമുക്തനാക്കി. *2017 ജൂൺ 19ന് വിചാരണ തുടങ്ങി. ഒന്നാം സാക്ഷി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് കോടതി രൂക്ഷവിമർശനം നടത്തുകയും രണ്ടുദിവസത്തേക്ക് കേസ് നടപടി നിർത്തിവെക്കുകയും ചെയ്‌തു *2017 നവംബർ 25ന് കോടതി വിചാരണനടപടി പുനഃക്രമീകരിച്ചു. *2018 ജൂലൈ 25ന് 394 ദിവസം നീണ്ട കോടതി നടപടികൾക്ക് വിരാമമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.