കാവനാട്: വീണു. ആളുകൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. രാമൻകുളങ്ങര ജങ്ഷനിൽ കോർപറേഷെൻറ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ബസിെൻറ പിറകുവശം തട്ടിയാണ് തകർന്നത്. മേൽക്കൂര ബസിൽ തട്ടിനിന്നതിനാൽ താഴേക്ക് പതിച്ചില്ല. സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും സൈക്കിളിലും പതിച്ചെങ്കിലും കേടുപാടുകൾ സംഭവിച്ചില്ല. കുട്ടികളും സ്ത്രീകളും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെടുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടടുത്ത് ഭിന്നശേഷിക്കാരനായ രവീന്ദ്രനാഥൻ ഈ സമയം ലോട്ടറി കച്ചവടം നടത്തുന്നുണ്ടായിരുന്നു. എന്നാൽ കാത്തിരിപ്പ് കേന്ദ്രം ഈ ഭാഗത്തേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലെത്തത്തി. പരിപാടികൾ ഇന്ന് കൊല്ലം ആശ്രാമം 8 പോയൻറ് ആർട്ട്കഫേ: എട്ടാംക്ലാസ് വിദ്യാർഥിനി ഗൗരിസുനിലിെൻറ ചിത്രങ്ങളുടെ പ്രദർശനം -രാവിലെ 10.00 വിളപ്പുറം ആനന്ദവിലാസിനി ഭഗവതിക്ഷേത്രാങ്കണം: ചിറക്കര സമ്പൂർണ ഡിജിറ്റൽ വില്ലേജ് ഉദ്ഘാടനം -രാവിലെ 11.00 തൃക്കടവൂർ മഹാദേവ ക്ഷേത്രം: തിരുവിതാംകൂർ ദേവസ്വം ബോർഡ് വേദാന്ത സംസ്കൃത മതപാഠശാലയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരം -രാവിലെ 10.00 വിളപ്പുറം ആനന്ദവിലാസം ഭഗവതി ക്ഷേത്രാങ്കണം: ചിറക്കരയെ സമ്പൂർണ ഡിജിറ്റൽ വില്ലേജാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം -രാവിലെ 11.00 വെള്ളിമൺ ഇടവട്ടം എൻ.എസ്.എസ് കരയോഗ മന്ദിരം: അവാർഡ് വിതരണവും അനുമോദനവും -രാവിലെ 10.00 കുണ്ടറ വ്യാപാരഭവൻ: ജി. രവീന്ദ്രൻ അനുസ്മരണവും സ്റ്റീഫൻ ഹോക്കിങ് പ്രഭാഷണവും -ഉച്ച. 2.00. ഇളമ്പള്ളൂർ വേണൂസ് കോളജ്: വിശ്വകർമ വേദപഠനകേന്ദ്രം കുണ്ടറ മണ്ഡലം സമ്മേളനം -ഉച്ച. 2.00.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.