തിരുവനന്തപുരം: നിയമംലംഘിച്ച് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക, വരുന്ന ഒരാഴ്ച നഗരത്തിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കും. പരിശോധന നടത്തി കുറ്റക്കാർെക്കതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ആർ. ആദിത്യ അറിയിച്ചു. വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കാൻ പരിശോധന ശക്തമാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് അപകട റിവ്യൂ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് പരിശോധന. ഓരോദിവസവും ഓരോനിയമലംഘനങ്ങള്‍ കേന്ദ്രീകരിച്ചാവും പൊലീസിെൻറ വാഹന പരിശോധന. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കാന്‍ ശിപാർശചെയ്യും. ഇവരുടെ വാഹനം കോടതിയില്‍ ഹാജരാക്കി കോടതി മുഖാന്തരമേ ഉടമക്ക് വിട്ടുനല്‍കൂ. വാഹനം കോടതിയിൽ ഹാജരാക്കും. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെയും പ്രത്യേകം പിടികൂടി പിഴ ചുമത്തും. പിഴ ഒടുക്കിയില്ലെങ്കിൽ കോടതി നടപടി നേരിടേണ്ടിവരുമെന്നും ഡി.സി.പി മുന്നറിയിപ്പ് നൽകി. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരെ സ്പീഡ് റഡാർ ഉപയോഗിച്ച് പിടികൂടും. പൊലീസ് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറ വഴിയും ട്രാഫിക് നിയമംലംഘിക്കുന്നവരെ കണ്ടെത്തും. പരിശോധനയിൽ വാഹനങ്ങളുടെ ക്ഷമതയും പരിശോധിക്കും. റിയർവ്യൂ ഗ്ലാസ്, വൈപ്പർ, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ് തുടങ്ങിയവ പ്രവർത്തിക്കാൻ കഴിയാതെ വന്നാൽ വാഹനഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.സി.പി അറിയിച്ചു. ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർ, കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ ഉപയോഗിക്കുന്ന സീബ്ര ലൈനിൽ വാഹനം നിർത്തുന്നവർ, ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നവരെയും പ്രത്യേകം പിടികൂടുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.