ഒമ്പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മൂന്നുപേർ പിടിയിലായി

കൊല്ലം: ഒമ്പതുവയസ്സുകാരനെ അശ്ലീല വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത മൂന്നുപേർ പിടിയിലായി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഇൗസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത േകസിലാണ് പ്രതികളെ പിടികൂടിയത്. ഒരാളെ പിന്നീട് വിട്ടയച്ചു. രണ്ടുപേരെ ഒബ്സർേവഷൻ ഹോമിലേക്ക് മാറ്റി. ആറുമാസമായി പീഡനം നടക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ രഹസ്യമൊഴിയും മജിസ്േട്രറ്റ് രേഖെപ്പടുത്തി. പീഡനത്തിനിരയായ കുട്ടി പതിവായി വീടിനടുത്ത കടൽത്തീരത്ത് കളിക്കാൻ പോകുമായിരുന്നു. ഇവിടെെവച്ചാണ് അയൽവാസിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് അശ്ലീല വിഡിയോ കാണിച്ചത്. കുട്ടി ഇതു വീട്ടിൽ പറയുമെന്ന് അറിയിച്ചതിനെത്തുടർന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി അയൽവാസിയായ പ്രതിയുടെ വീട്ടിൽ വെച്ച് അശ്ലീല വിഡിയോ കാണിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നു. കടൽത്തീരെത്ത കുറ്റിക്കാട്ടിൽ അയൽവാസിയുടെ സുഹൃത്തുകളും പീഡനത്തിനിരയാക്കി. പീഡനം തുടരുകയും സംഭവം പുറത്താരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പീഡനം സംബന്ധിച്ച് സ്കൂളിലെ അധ്യാപകനോടാണ് കുട്ടി വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് അധ്യാപകൻ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.