തിരുവനന്തപുരം: കാൽമുട്ട് ശസ്‌ത്രക്രിയക്ക് കൈക്കൂലി വാങ്ങവേ പിടിയിലായ സർക്കാർ ഡോക്ടറുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. രണ്ടാംതവണയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും ജാമ്യംനൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് നിയമോപദേശകൻ വാദിച്ചു. എന്നാൽ രണ്ടാഴ്ചയായി ഡോ. സജീവ് ജസ്റ്റിസ് റിമാൻഡിലാണെന്നും സർക്കാർ ആശുപത്രിയിലെ പരിമിതി കാരണമാണ് ശസ്‌ത്രക്രിയ വൈകിപ്പിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം. വാഹനാപകടത്തിൽ പരിക്കേറ്റ് അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അടൂർ സ്വദേശി രാജ്കുമാറിെൻറ ശസ്ത്രക്രിയക്ക് ഡോക്ടർ ആവശ്യപ്പെട്ട 4000 രൂപ നൽകാത്തതിനാൽ മൂന്നുദിവസം മാറ്റിെവച്ചെന്നാണ് വിജിലൻസ് കേസ്. പ്രതിയെ 13 വരെ വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനതപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.