തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നേട്ടം എണ്ണിപ്പറഞ്ഞും ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നിരത്തിയും ജീവനക്കാർക്ക് എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ തുറന്ന കത്ത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തൊഴിലാളിസംഘടനകൾ ഒറ്റക്കെട്ടായി എം.ഡിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് തുറന്ന കത്ത്. 'കിഫ്ബി' ഫണ്ട് ഉപയോഗിച്ച് ബസ് വാങ്ങാത്തതിെൻറയും ഡിപ്പോകളിൽ സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിെൻറയും കാരണം വിശദീകരിക്കുന്ന തച്ചങ്കരി മാനേജ്മെൻറിെൻറ അധികാരങ്ങളിൽ കൈ കടത്താൻ ആെരയും അനുവദിക്കില്ലെന്നും വ്യക്തമാക്കി. ശമ്പളവും പെൻഷനും മുടക്കം വരുത്തിയില്ല, പ്രതിദിന വരുമാനം റെക്കോഡിലെത്തിച്ചു, കട്ടപ്പുറത്തിരുന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി തുടങ്ങി താൻ എം.ഡിയായ ശേഷമുണ്ടായ നേട്ടം കത്തിൽ എണ്ണിയെണ്ണി പറയുന്നുണ്ട്. നിയമവിരുദ്ധമായി ആർക്കെതിെരയും നടപടിയെടുത്തിട്ടില്ലെന്നും സംഘടനകളുടെ സമരം ചെയ്യാനുള്ള അവകാശം അംഗീകരിക്കുന്നുവെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.