നാഗർകോവിൽ: കോഴിവളർത്തൽ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന . 175 ലിറ്റർ സ്പിരിറ്റും വ്യാജമദ്യ നിർമാണത്തിനാവശ്യമായ സാധനങ്ങളും പിടിച്ചെടുത്തു. എൻ.ജി.ഒ കോളനി സ്വദേശി ചെന്തിൽകുമാർ വാടകക്കെടുത്ത സ്ഥലമായിരുന്നു ഇത്. ബംഗളൂരുവിൽനിന്ന് സ്പിരിെറ്റ്ത്തിച്ച് വ്യാജമദ്യം നിർമിച്ച് തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിൽ വിതരണംചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരുനെൽവേലിയിൽനിന്ന് ദിണ്ഡിഗലിലേയ്ക്ക് പോവുകയായിരുന്ന കാറിൽ വ്യാജമദ്യം ഉണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന ദിണ്ഡിഗൽ സ്വദേശികളായ രമേഷ്കുമാർ, മുത്തുകുമാർ, തൂത്തുക്കുടി സ്വദേശി കാർത്തി, തക്കല സ്വദേശി തുളസി എന്നിവരെയും കോഴിവളർത്തൽ കേന്ദ്രത്തിെൻറ വാച്ച്മാൻ തൂത്തുക്കുടി സ്വദേശി മായാണ്ടിയേയുമാണ് കസ്റ്റംസ് പൊലീസ് പിടികൂടിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.