ഉപജീവനം സംരക്ഷിക്കണം; മത്സ്യത്തൊഴിലാളി സ്ത്രീകള്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മത്സ്യങ്ങളിൽ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മത്സ്യ ഇറക്കുമതി നിരോധിക്കണമെന്ന് മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മയായ സേവ (സെല്‍ഫ് എംപ്ലോയ്ഡ് വിമണ്‍സ് അസോസിയേഷന്‍) ആവശ്യപ്പെട്ടു. ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും മത്സ്യത്തി​െൻറ ഗുണനിലവാരം പരിശോധിക്കാന്‍ സജ്ജീകരണങ്ങളൊരുക്കുക, സ്ത്രീതൊഴിലാളികള്‍ക്ക് ഹാര്‍ബറുകളില്‍നിന്ന് നേരിട്ട് മത്സ്യംവാങ്ങാൻ സംവിധാനം ഉറപ്പാക്കുക, സ്ത്രീതൊഴിലാളികളുടെ സൗകര്യാർഥം മാര്‍ക്കറ്റുകള്‍ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. സേവ യൂനിയന്‍ സംസ്ഥാന സെക്രട്ടറി സോണിയ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മെഴ്‌സി ആൻറണി, റീന, സീറ്റാദാസന്‍, അമല ഷാജി, സെല്‍വറാണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.