വർക്കല: ഫാം ഹൗസിലെ കിണറ്റിലും പുരയിടത്തിലും സമീപവാസികൾ കക്കൂസ്മാലിന്യം തള്ളുന്നതായി പരാതി. ഇടവ അസീസ് മൻസിലിൽ മുഹമ്മദ് ഇക്ബാലിെൻറ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് അതിക്രമം നടക്കുന്നത്. കൃഷിസ്ഥലത്തെ ജലസേചനത്തിനായി നിർമിച്ച് പമ്പുസെറ്റ് സ്ഥാപിച്ച് ഉപയോഗിക്കുന്ന കിണറ്റിലാണ് ചിലർ കക്കൂസ് മാലിന്യമുൾപ്പെടെ തള്ളുന്നതെന്ന് അയിരൂർ പൊലീസ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വിഭാഗം എന്നിവിടങ്ങളിൽ മുഹമ്മദ് ഇക്ബാൽ നൽകിയ പരാതിയിൽ പറയുന്നു. വേനലിൽ വീട്ടുമുറ്റത്തെ കിണറ്റിൽ ജലക്ഷാമമുണ്ടാകുമ്പോൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നതും ഫാംഹൗസിലെ കിണറിനെയാണ്. മനുഷ്യവിസർജ്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി രാത്രിയിലാണ് കിണറ്റിലും പുരയിടത്തിലും തള്ളുന്നത്. പുരയിടത്തിലാകമാനം കുപ്പിച്ചില്ലുകൾ വിതറുന്നതും പതിവായിട്ടുണ്ടെന്നും ഇക്ബാൽ പറഞ്ഞു. കിണർ അടുത്തിടെ ശുചീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വീണ്ടും കിണറ്റിൽ കക്കൂസ് മാലിന്യം തള്ളിയ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.