പാങ്ങോട്: വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ എട്ടു മാസത്തിനുശേഷം നാലുപേർ പാങ്ങോട് പൊലീസ് പിടിയിൽ. കൊല്ലം കണ്ണനല്ലൂർ വടക്കേമുക്കിൽ വാടകക്ക് താമസിക്കുന്ന ഷാമോൻ (27), കല്ലറ വെള്ളംകുടി എം.ഇ.കെ ഹൗസിൽ അൻവർ (33), വെള്ളംകുടി ജിൻഷാദ് മൻസിലിൽ നസീർ (55), ജിൻഷാദ് (24) എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: എട്ടുമാസം മുമ്പ് കാക്കാണിക്കര നാലുമുക്കിൽ വാടകക്ക് താമസിക്കുകയായിരുന്ന ഉല്ലാസ് ജോഷിയും ഭാര്യയും ഒന്നാം പ്രതിയായ ഷാമോനുമായി തർക്കം ഉണ്ടാകുകയും പിന്നീട് ഓട്ടോയിലെത്തിയ സംഘം ഉല്ലാസിനെ വെട്ടുകയും ഭാര്യയെ മർദിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ പാങ്ങോട് എസ്.ഐ നിയാസ്, േഗ്രഡ് എസ്.ഐ ലത്തീഫ്, സി.പി.ഒമാരായ മനു, താഹിർ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.