സഹോദരനെ കമ്പികൊണ്ട് ആക്രമിച്ച യുവാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

നെടുമങ്ങാട്: ജ്യേഷ്ഠനെ കമ്പികൊണ്ട് ആക്രമിച്ച യുവാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ആനാട് വേങ്കവിള എസ്.എസ് ഭവനിൽ സന്തോഷ് (41), ആനാട് വേട്ടംമ്പള്ളി തൊഴുകുമേൽ കിഴക്കുംകര പുത്തൻവീട്ടിൽ ഷൈജു (25) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നിന് രാവിലെ 9.30നാണ് സംഭവം. ആനാട് വേങ്കവിള കുഴിവിള വീട്ടിൽ ബിജുവിനാണ് (45) പരിക്കേറ്റത്. സന്തോഷും ബിജുവും സഹോദരങ്ങളാണ്. ബിജുവിെൻറ ബൈക്കിൽ സന്തോഷ് സഞ്ചരിച്ചിരുന്ന ടിപ്പർ ലോറി തട്ടിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബിജുവിെൻറ മൊബൈൽ ഫോൺ തറയിൽ വീണുപൊട്ടി. ഇത് ചോദിക്കാനെത്തിയ ബിജുവിനെ കമ്പികൊണ്ട് ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഇൻസ്പെക്ടർ എസ്.എസ്. സുരേഷ് കുമാർ, എസ്.ഐമാരായ എസ്.എൽ. അനിൽകുമാർ, സുനിൽ ഗോപി എന്നിവർചേർന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.