തിരുവനന്തപുരം: കാര്‍ഷിക വിളകളുടെ താങ്ങുവില വന്‍തോതില്‍ വർധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കുള്ള നരേന്ദ്ര മോദി സര്‍ക്കാറിെൻറ സമ്മാനമാണെന്ന് ഒ. രാജഗോപാല്‍ എം.എൽ.എ. ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം ഒന്നൊന്നായി പാലിക്കപ്പെടുകയാണ്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനം യാഥാർഥ്യമാകുന്നതിെൻറ ആദ്യ ചുവടുവെപ്പാണിത്. ചെലവിെൻറ 150 ശതമാനമെങ്കിലും വിളകള്‍ക്ക് അടിസ്ഥാനവില ഉറപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. മോദി സര്‍ക്കാര്‍ വന്‍കിടക്കാരെയാണ് സഹായിക്കുന്നതെന്ന ആക്ഷേപത്തിെൻറ മുനയൊടിക്കുന്നതാണ് ഇപ്പോത്തെ തീരുമാനമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.