പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

നെടുമങ്ങാട്: കോൺഗ്രസ് നേതാവ് ചമഞ്ഞ് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരിൽനിന്ന് . വടക്കേമല ഹരിഷ്മ ഭവനിൽ സുരേഷ് കുമാർ (49) ആണ് പിടിയിലായത്. അരുവിക്കര വട്ടക്കുളം സമീർ മൻസിലിൽ സലീമിെൻറ കൈയിൽനിന്ന് എഴുപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ മാനൂർക്കര സ്വദേശി ശ്രീജക്ക് തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ ക്ലീനിങ് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. ഇതിന് പുറമെ ജില്ലയിലെ നിരവധി സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി ബി. അനിൽകുമാറിെൻറ നിർദേശാനുസരണം എസ്.ഐ വി.എസ്. നിതീഷ്, എസ്.സി.പി.ഒ രാംകുമാർ, ഷാജിത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.