രാജ്യത്തെ ആദ്യ സമ്പൂർണ ഭക്ഷ്യസുരക്ഷ രജിസ്​ട്രേഷൻ ജില്ലയാവാനൊരുങ്ങി കൊല്ലം

കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ജില്ലയാവാൻ കൊല്ലം തയാറെടുക്കുന്നു. കേന്ദ്ര രജിസ്ട്രേഷൻ സെർവറിൽ സാേങ്കതിത തടസ്സങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ ഫെബ്രുവരിയിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഭക്ഷണ വിപണന-വിതരണരംഗത്ത് പ്രവർത്തിക്കുന്ന ജില്ലയിലെ 25000ത്തോളം സ്ഥാപനങ്ങളെയും വ്യക്തികളെയും രജിസ്ട്രേഷൻ എടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട വകുപ്പും ഉദ്യോഗസ്ഥരും. ജില്ലയിൽ ഇതുവരെ 20000ത്തിനടുത്ത് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ജില്ലയിലെ വിവിധഭാഗങ്ങളിൽ അടുത്തകാലത്ത് നടത്തിയ രജിസ്ട്രേഷൻ, ലൈസൻസ് മേളയിൽ മാത്രം 10000ത്തിനടുത്ത് പുതിയ അപേക്ഷകൾ ലഭിച്ചു. ഇനിയും കൂടുതൽ സ്ഥലങ്ങളിൽ അക്ഷയയുമായി ചേർന്ന് രജിസ്ട്രേഷൻ-ലൈസൻസ് മേളകൾ നടത്താനാണ് തീരുമാനം. ഭക്ഷ്യസുരക്ഷ നിയമത്തി​െൻറ പരിധിയിൽ വരുന്ന എല്ലാ വ്യാപാരികളെയും വ്യക്തികളെയും ഇൗമാസം അവസാനത്തോടെ രജിസ്ട്രേഷനോ ലൈസൻസോ ഉള്ളവരാക്കിമാറ്റും. ആഹാരസാധനങ്ങൾ കൈകാര്യംചെയ്യുന്ന എല്ലാവർക്കും രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമാക്കും. കൊല്ലം ജില്ലയിലെ മുഴുവൻ തട്ടുകടകളും കണ്ടെത്തുന്നതിന് രാത്രികാല സ്ക്വാഡുകളുടെ പ്രവർത്തനം ഉൗർജിതമാക്കും. തട്ടുകട, ഹോട്ടൽ, ബേക്കറി, മെഡിക്കൽ സ്റ്റോറുകൾ, ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകൾ, ഒാഡിറ്റോറിയങ്ങൾ, പാചകക്കാർ, കാറ്ററിങ് സർവിസുകാർ, ക്ഷേത്രങ്ങളിലെ അന്നദാന മണ്ഡപങ്ങൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരെല്ലാം രജിസ്ട്രേഷൻ പരിധിയിൽവരും. സ്കൂളുകളിലെ പാചകത്തൊഴിലാളികളും രജിസ്ട്രേഷൻ എടുക്കണം. ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ലൈസൻസോ രജിസ്ട്രേഷനോ എടുക്കാത്തവർക്ക് ആറുമാസം തടവും രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. വാർഷിക വരുമാനം 12 ലക്ഷം കടന്നാൽ ലൈസൻസ് നിർബന്ധമാണ്. നിലവിൽ സമ്പൂർണ രജിസ്ട്രേഷൻ പദ്ധതിക്ക് തടസ്സമായി നിൽക്കുന്നത് സെർവർ തകരാറാണ്. മേളകളിൽ രജിസ്ട്രേഷൻ നടത്തിയ നിരവധിപേർക്ക് സെർവർ തകരാർ കാരണം സർട്ടിഫിക്കറ്റ് നൽകാനാകുന്നില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നു. ആസിഫ് എ. പണയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.