വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് മുസ്ലിം സംഘടനകളുടെ സെക്രേട്ടറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ മുസ്‌ലിം സംഘടനകളുമായി സർക്കാർ ചര്‍ച്ച നടത്തണം. തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് വിഷയത്തിലെ നയം എന്തുകൊണ്ട് മുസ്‌ലിം സംഘടനകളോട് സ്വീകരിക്കുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചോദിച്ചു. ദേവസ്വം ബോര്‍ഡ് നിയമന വിഷയത്തില്‍ ബന്ധപ്പെട്ട സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനാലാണ് ദേവസ്വം റിക്രൂട്ട്‌മെൻറ് ബോർഡ് ഉണ്ടായതെന്നും ഇതുപോലെ വഖഫ് ബോർഡ് കാര്യത്തിലുമാവാമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം എം.ഐ. ഷാനവാസ് എം.പി, വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ, വഖഫ് ബോർഡ് അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. ഫാത്തിമ രോഷ്ന, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് പിണങ്ങോട് അബൂബക്കര്‍ (സമസ്ത), എ.െഎ. അബ്ദുല്‍ മജീദ് സ്വലാഹി (കെ.എൻ.എം), പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി (ജമാഅത്തെ ഇസ്ലാമി), എ ന്‍.കെ. അലി (മെക്ക), കെ.പി. മുഹമ്മദ്, സുധീര്‍ പെരുനട, ബീമാപള്ളി റഷീദ്, ഡോ. എ. യൂനുസ് കുഞ്ഞ്, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, എം. അന്‍സാറുദ്ദീന്‍, അഡ്വ. ബഷീര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.