തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോെട്ട സി.പി.എം പ്രവർത്തകൻ സാജുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നും നാലും ആറും പ്രതികളെ ചൊവ്വാഴ്ച അഞ്ചു മണിവരെ പൊലീസ് കസ്റ്റഡിയിൽ നൽകി. അക്രമത്തിന് ഉപയോഗിച്ച വാൾ, മോട്ടോർ സൈക്കിൾ തുടങ്ങിയവ കണ്ടെത്തണം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സാജു പ്രതികളെ തിരിച്ചറിയണം തുടങ്ങിയ അന്വേഷണസംഘത്തിെൻറ ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഡിസംബർ 27നാണ് ശ്രീകാര്യത്തെ വീടിനടുത്തുള്ള കടയിൽ സാധനം വാങ്ങി മടങ്ങിയ സാജുവിനെ ബൈക്കിൽ എത്തിയ സംഘം വെട്ടി പരിക്കേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.