സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

കാട്ടാക്കട: സെക്രട്ടേറിയറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ നെയ്യാറ്റിൻകര ചായ്കോട്ടുകോണം അത്തം ഹൗസിൽ അഭിലാഷിനെ (36) മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ വെളിയംകോട്‌ ചന്ദ്രോദയത്തില്‍ പ്രവീണയുടെ കൈയില്‍നിന്ന് സെക്രട്ടേറിയറ്റില്‍ ലിഫ്റ്റ്‌ ഓപറേറ്ററായി ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞ് 50,000 രൂപ തട്ടിയെടുത്ത കേസില്‍ ആണ് അറസ്റ്റ്. അഭിലാഷി​െൻറ മാതാവുമായി വീട്ടുകാര്‍ക്ക് ഉണ്ടായിരുന്ന പരിചയം മുതലെടുത്ത്‌ ഇയാള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2016ല്‍ ആയിരുന്നു തട്ടിപ്പ്. സെക്രേട്ടയറ്റിനുള്ളില്‍െവച്ച് 25,000 രൂപയും പുറത്തു െവച്ച് ബാക്കി പണവും കൈപറ്റുകയായിരുന്നു. ജോലി കിട്ടാതായതോടെ പൊലീസില്‍ പരാതി നല്‍കി. നെയ്യാറ്റിന്‍കരനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഷ് ഇത്തരത്തില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ ആണ് പൊലീസ്. പ്രതിയെ കാട്ടാക്കട പൊലീസ് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.