റിപ്പോർട്ടർക്കെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി -സി.എം.പി തിരുവനന്തപുരം: ബയോമെട്രിക് രേഖകൾ അടക്കം ഒരുവ്യക്തിയുടെ സ്വകാര്യവിവരങ്ങൾ അടങ്ങിയ ആധാർ സുരക്ഷിതമല്ലെന്ന് തെളിവ് സഹിതം വാർത്ത നൽകിയ റിപ്പോർട്ടർക്കെതിരെ കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം ജി. സുഗുണൻ അഭിപ്രായപ്പെട്ടു. 500 രൂപ നൽകിയാൽ ആധാർ വിവരങ്ങൾ വാങ്ങാമെന്ന് വാർത്ത നൽകിയ ട്രിബ്യൂൺ ദിനപത്രത്തിെൻറ റിപ്പോർട്ടർ രചന കാരിയക്കെതിരെയാണ് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുഗുണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.