അടിയന്തരചികിത്സ: താലൂക്ക് ആശുപത്രിയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

കൊട്ടാരക്കര: 'അത്യാഹിതവിഭാഗത്തിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആംബുലൻസ് ഉടൻ എത്തിച്ചേരും ഡോക്ടർമാരും എല്ലാ ജീവനക്കാരും ഉടൻ അത്യാഹിതവിഭാഗത്തിലേക്ക് എത്തിച്ചേരണം' വെള്ളിയാഴ്ച രാവിലെ 11ഒാടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മൈക്കിൽനിന്ന് ഉയർന്ന അനൗൺസ്മെൻറ് ഇതായിരുന്നു. ഇത് കേട്ടതോടെ ഡോക്ടർമാരും ജീവനക്കാരും അത്യാഹിതവിഭാഗം ലക്ഷ്യമാക്കി പാഞ്ഞു. അൽപസമയത്തിനകം ആശുപത്രി കവാടത്തിന് സമീപത്തെ അത്യാഹിതവിഭാഗം കെട്ടിടത്തിന് മുന്നിലേക്ക് സൈറൻ മുഴക്കി ആംബുലൻെസത്തി. ഡോക്ടർമാരും ജീവനക്കാരും ആംബുലൻസിെൻറ അടുത്തേക്ക് പാഞ്ഞടുക്കുന്നു. ഇതൊക്കെ കണ്ട് രോഗികളും കുട്ടിരുപ്പുകാരും മറ്റുവിഭാഗം ജീവനക്കാരും സ്തംഭിച്ചു. പിന്നീടാണ് ഇത് ആശുപത്രി സൂപ്രണ്ടിെൻറ നേതൃത്വത്തിൽ നടത്തിയ മോക്ക്ഡ്രിൽ മാത്രമായിരുെന്നന്ന് മനസ്സിലാക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി ഏത് അടിയന്തരസാഹചര്യവും നേരിടാൻ തയാറാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് സൂപ്രണ്ട് ഡോ. ബിജു നെൽസൺ പറഞ്ഞു. ആർ.എം.ഒ ഡോ. സിസി തങ്കച്ചൻ, ഡോ. മഹിമ, നഴ്സിങ് സൂപ്രണ്ടുമാരായ ഷീല, ഗീത എന്നിവർ മോക്ക്ഡ്രില്ലിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.