വിതുര: പൊലീസും ലത്തീൻരൂപത വിശ്വാസികളും തമ്മിെല സംഘർഷം വിതുരയെ മണിക്കൂറുകേളാളം മുൾമുനയിലാക്കി. വിതുര കലുങ്ക് ജങ്ഷനിൽ വിശ്വാസികൾ നടത്തിയ റോഡ് ഉപരോധമാണ് കൂടുതൽ അക്രമാസക്തമായത്. ബോണക്കാട് യാത്ര കാണിത്തടം ചെക്പോസ്റ്റിൽ തടയുകയും തുടർന്നുണ്ടായ കേല്ലറിനും ലാത്തിച്ചാർജിനും ശേഷമാണ് വിശ്വാസികൾ സംഘടിച്ച് കലുങ്ക് ജങ്ഷനിലെത്തിയത്. ഇവിടെ ഉപരോധം നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച് പൊലീസ് എത്തിയതോടെ വാക്കേറ്റമായി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ കടകൾക്കു നേരെ കല്ലെറിഞ്ഞു. ഇതിനിടെ എത്തിയ കെ.എസ്.ആർ.ടി.സി ബസിന് നേരെയും ആക്രമണമുണ്ടായി. പ്രദേശത്തുണ്ടായിരുന്ന സമരക്കാരല്ലാത്തവർക്കും പൊലീസിെൻറ അടികിട്ടി. അമ്പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഒാടിച്ച് തല്ലി. അറസ്റ്റിലായവരെ വലിച്ചിഴച്ചാണ് സ്റ്റേഷനിലെത്തിച്ചത്. കടകൾക്ക് നേരെയുള്ള അക്രമം, െക.എസ്.ആർ.ടി.സി ബസ് തകർക്കൽ, കാണിത്തടം ചെക്പോസ്റ്റ് തകർക്കൽ, പൊലീസിന് നേരെ അക്രമം എന്നിങ്ങനെ നാല് കേസുകളാണ് സമരക്കാർക്കെതിരെ ചുമത്തിയിട്ടുള്ളത്. കലുങ്ക് ജങ്ഷനിൽ ഉച്ചയോടെ ആരംഭിച്ച സംഘർഷം രണ്ടര മണിക്കൂറോളം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.