സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം: ആറ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട്ട് സി.പി.എം പ്രവർത്തകൻ സാജുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികൾക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുമേഷ്, ജയശങ്കർ, വിക്കി എന്ന വിഘ്‌നേശ്, ഉണ്ണിക്കുട്ടൻ എന്ന വിഷ്ണു, കിച്ചു എന്ന സ്വാതിഷ്, അബ്ബാസ് കണ്ണൻ എന്ന അഖിൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ല കോടതി ജഡ്‌ജി ബാബുവിേൻറതാണ് ഉത്തരവ്. ജാമ്യം അനുവദിക്കുന്നത് ക്രമസമാധാനം തകരാൻ കാരണമാകുമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് പ്രതികൾ ജില്ല കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ 27ന് രാത്രി 9.50നാണ് ശ്രീകാര്യത്തെ വീടിനടുത്തുള്ള കടയിൽ സാധനംവാങ്ങി മടങ്ങവേ സാജുവിനെ ബൈക്കിലെത്തിയ പതിനഞ്ചംഗസംഘം വെട്ടിപ്പരിക്കേൽപിച്ചത്. 15 പ്രതികളുള്ള കേസിൽ ഇതുവരെ ആറ് പ്രതികൾ മാത്രമേ പിടിയിലായിട്ടുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.