കോവളം: പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുക്കളായ രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആഴാകുളം വിൽസ് ആശുപത്രിക്ക് സമീപം ജയ സദനത്തിൽ വാടകക്ക് താമസിക്കുന്ന ബൈജു (38), ആഴാകുളം പോറോട് കുളത്തിനു സമീപം താന്നിവിള വീട്ടിൽ രവീന്ദ്രൻ (71) എന്നിവരാണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പെൺകുട്ടിയും അനുജനും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. ഇവിടെ വെച്ച് അമ്മൂമ്മയുടെ സഹോദരൻ രവീന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് മറ്റൊരുബന്ധുവീട്ടിൽവെച്ച് ബൈജുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി എസ്.ഐ അജിത്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.