കൊല്ലം: തെന്മല ഡാമിെൻറ ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് കല്ലടയാറ്റിലെ ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ തീരങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. ഡാമില്‍ കൂടുതല്‍ വെള്ളം എത്തുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ വെള്ളംകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിറക്കര വില്ലേജില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍നിന്ന് നാല് കുടുംബങ്ങളെ മാറ്റി. ഇതില്‍ മൂന്ന് കുടുംബങ്ങളിലെ ഒമ്പതുപേരെ ചിറക്കര പഞ്ചായത്തിെൻറ പകല്‍വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് സജ്ജരായിരിക്കാന്‍ വില്ലേജ് തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശംനല്‍കി. കലക്‌ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിഴക്കന്‍മേഖലയിലെ വില്ലേജ് ഓഫിസുകളിലും ജാഗ്രത സംവിധാനങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.