കൊച്ചി: കൊല്ലം കല്ലട ഇൗസ്റ്റ് കോഒാപറേറ്റിവ് ബാങ്കിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ബാങ്കിൽ നടന്ന 33 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതി അംഗം എ. ജോൺ നൽകിയ പരാതിയിലെ അേന്വഷണമാണ് പൊലീസിൽനിന്ന് വിജിലൻസിന് കൈമാറിയത്. 2016ൽ ബാങ്കിലെ ക്രമേക്കട് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചപ്പോൾ കേസിൽ വിജിലൻസ് അന്വേഷണമാവാമെന്ന് ജില്ല പൊലീസ് മേധാവി സർക്കാറിനെ അറിയിക്കുകയും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നതായി ജോൺ നൽകിയ ഹരജിയിൽ പറയുന്നു. ഇക്കാര്യം രേഖപ്പെടുത്തി ഹരജി തീർപ്പാക്കുകയും ചെയ്തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. വിജിലൻസ് അേന്വഷണ ശിപാർശ സർക്കാർ തള്ളിയെന്ന വിവരമാണ് ലഭിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പിയോട് അന്വേഷിക്കാനായിരുന്നു കോടതി നിർദേശം. ഈ ഉത്തരവ് പുതുക്കിയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.