തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് മുതൽ 11 സെ.മീ വരെ ശക്തമായ മഴ പെയ്യാം. തുടര്‍ച്ചയായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോരമേഖലകളിലെ യാത്ര കുറക്കണം, കടലിലും പുഴയിലും ചാലുകളിലും വെള്ളെക്കട്ടിലും ഇറങ്ങരുത് തുടങ്ങിയ മുന്നറിയിപ്പും അതോറിറ്റി നൽകി. ഇടമലയാറിൽ റെഡ് അലർട്ട് തിരുവനന്തപുരം: ജലനിരപ്പുയർന്ന ഇടമലയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട് നൽകി. വ്യാഴാഴ്ച രാവിലെ എട്ടിന് ഷട്ടര്‍ ഉയര്‍ത്താനും 164 ഘന മീറ്റർ വെള്ളം ഒഴുക്കാനും വൈദ്യുതി ബോർഡ് തീരുമാനിച്ചു. പെരിയാറിൽ നിലവിലെ ജലനിരപ്പില്‍നിന്ന് 1-1.5 മീറ്റര്‍ വരെ ജലം ഉയരാന്‍ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം അഞ്ച്-ആറ് മണിക്കൂറില്‍ ആലുവ ഭാഗത്ത് എത്തുമെന്ന് അനുമാനിക്കുന്നതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുറന്നുവിടുന്ന ജലം ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലും ഒന്നര മണിക്കൂറിൽ ഭൂതത്താന്‍കെട്ടിലും നാലു മണിക്കൂറിൽ പെരുമ്പാവൂര്‍/കാലടിയിലും ആറു മണിക്കൂറിൽ ആലുവയിലുമെത്തും. ഇടമലയാറിൽ കനത്തമഴ തുടരുന്നു. നീരൊഴുക്ക് സൂക്ഷ്മ നിരീക്ഷണത്തിലാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഷട്ടർ തുറക്കുന്ന സമയം ഡാമിലേക്കുള്ള നീരൊഴുക്കിെൻറ അടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുണ്ട്. മാറ്റം ആവശ്യമെങ്കിൽ ജനങ്ങളെ അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. 2013ല്‍ ഇടമലയാർ തുറന്നപ്പോൾ പുറത്തുവിട്ടത് 900 ഘന മീറ്റർ വെള്ളമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.