കഴക്കൂട്ടം: ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ ടെക്‌നോപാർക്ക് ജീവനക്കാരെൻറ അക്കൗണ്ടിൽനിന്ന് 97,000 രൂപ നഷ്്ടമായെന്ന് പരാതി. പാർക്കിലെ ഐ.ടി കമ്പനിയിലെ സീനിയർ അസിസ്റ്റൻറായ ഹൈദരാബാദ് സ്വദേശി ശ്രീനാഥിനാണ് പണം നഷ്ടമായത്. അടുത്തിടെ ശ്രീനാഥ് കഴക്കൂട്ടത്തെ മാർജിൻ ഫ്രീഷോപ്പിൽനിന്ന് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയിരുന്നു. ശേഷം കടയിൽനിന്ന് കാർഡ് തിരികെ വാങ്ങി. അടുത്ത രണ്ടുദിവസങ്ങളിലായാണ് ശ്രീനാഥിെൻറ അക്കൗണ്ടിൽനിന്ന് രണ്ടു തവണയായി 97,000 രൂപ നഷ്ടപ്പെട്ടത്. പണം പിൻവലിച്ചതായി മൊബൈലിൽ സന്ദേശം എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന്, കഴക്കൂട്ടം പൊലീസിൽ പരാതി നല്‍കി. സൈബർ വിഭാഗത്തിെൻറ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടത്തെ രണ്ട് എ.ടി.എം വഴിയാണ് തുക തട്ടിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.