തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ മർദിച്ച കേസിൽ ഡ്രൈവർ ഗവാസ്കറും സംഭവസമയം കാറിലുണ്ടായിരുന്ന എ.ഡി.ജി.പിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ ലിജോയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ജൂൺ 14ന് എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗികവാഹനത്തിൽ പ്രഭാതസവാരിക്കായി ഗവാസ്കർ കനകക്കുന്നിൽ കൊണ്ടുപോയപ്പോൾ മകൾ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ ഗവാസ്കറുടെ നെട്ടല്ലിലെ കശേരുക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് നീണ്ടകാലം ചികിത്സ തേടി. ഇക്കാര്യങ്ങൾ ഗവാസ്കറും ലിജോയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.