തിരുവനന്തപുരം: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന പശ്ചിമബംഗാള്‍ സ്വദേശി മണിക്റോയിയുടെ ആശ്രിതര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് രണ്ടുലക്ഷം രൂപ മരണാനന്തര സഹായമായി അനുവദിച്ചു. മണിക്‌റോയി ആവാസ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും കുടംബത്തിെൻറ അവസ്ഥ പരിഗണിച്ചാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി ഫണ്ടില്‍നിന്ന് തുക അനുവദിച്ചത്. കൊല്ലം അഞ്ചലിലെ പനയംചേരിയില്‍ കഴിഞ്ഞമാസം 24നായിരുന്നു മണിക് ആക്രമിക്കപ്പെട്ടത്. ധനസഹായം മണിക് റോയിയുടെ ആശ്രിതര്‍ക്ക് നൽകാനുള്ള നടപടിക്ക് കേരള കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.