തിരുവനന്തപുരം: കനത്ത മഴയില്‍ തമ്പാനൂർ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ വെള്ളം കെട്ടിയതിനെ തുടര്‍ന്ന് സിഗ്നൽ സംവിധാനം തകരാറിലായി. കേരള, ചെന്നൈ മെയില്‍ ഉള്‍പ്പെടെ ആറ് ട്രെയിനുകൾ വൈകി. ചില ട്രെയിനുകൾ പിടിച്ചിട്ടു. എല്ലാ ട്രെയിനും അര മണിക്കൂറിലധികമാണ് വൈകിയത്. ലോക്കോ ഷെഡിന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍നിന്നാണ് വെള്ളം പാളത്തിലെത്തിയത്. ഈ ഭാഗത്താണ് പ്രധാന സിഗ്നല്‍ സംവിധാനം. നേരിട്ട് സിഗ്നൽ നൽകിയാണ് ട്രെയിൻ സ്റ്റേഷനിലേക്കെത്തിച്ചത്. തകരാറിലായ സിഗ്നല്‍ സംവിധാനം ഉച്ചക്ക് മൂന്നോടെയാണ് നന്നാക്കിയത്. ജനശതാബ്ദി എക്സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, അനന്തപുരി എക്സ്പ്രസ്, മെമു എന്നിവയും വൈകി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതില്‍ സംഭവിച്ച പാളിച്ചയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.