ഉണ്ണിത്താൻ വധശ്രമം: വിടുതൽ ഹരജി പരിഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമക്കേസിലെ അഞ്ചാം പ്രതിയും എസ്.പിയുമായ അബ്ദുൽ റഷീദ് സമർപ്പിച്ച വിടുതൽ ഹരജി പരിഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് കോടതി മാറ്റി. കേസിൽ താൻ പ്രതിയാണോ മാപ്പുസാക്ഷിയാണോ എന്ന് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹരജിയിലെ വാദം. 2011ൽ നടന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി 2012ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, അേന്വഷണം ശരിയായി നടത്താതെ പ്രതികളെ സഹായിക്കുകയാണ് സി.ബി.ഐ ചെയ്തത്. അതിനാൽ കേസിൽ പുനരേന്വഷണം ആവശ്യപ്പെട്ട് ഉണ്ണിത്താൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിെന തുടർന്ന് കേസിൽ പുനരേന്വഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഡിവൈ.എസ്.പി സന്തോഷ് നായർ, എസ്.പി. അബ്ദുൽ റഷീദ് അടക്കം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പുഞ്ചിരി മഹേഷ്, വി.ആർ. ആനന്ദ്, എസ്. ഷഫീഖ്, ഡിവൈ.എസ്.പി എം.സന്തോഷ് നായർ, എൻ. അബ്ദുൽ റഷീദ്, ആർ. സന്തോഷ് കുമാർ എന്നീ ആറു പ്രതികളാണുള്ളത്. 2017 നവംബർ ഒമ്പതിനാണ് പുനരേന്വഷണം പൂർത്തിയാക്കി കുറ്റപത്രം അേന്വഷണ ഉദ്യോഗസ്ഥനായ കെ.ജെ. ഡാർവിൻ കോടതിയിൽ സമർപ്പിച്ചത്. 2011 ഏപ്രിൽ 16ന് രാത്രി 9.40നാണ് ശാസ്താംകോട്ട ജങ്ഷനിൽ ബസിറങ്ങി ജമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിനടുത്തേക്ക് നടക്കവെ ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവർ ചേർന്ന് മൃഗീയമായി ആക്രമിച്ചത്. ഡിവൈ.എസ്.പിയായിരുന്ന അബ്ദുൽ റഷീദ് ഉൾപ്പെടെ ചിലർ കൊല്ലം ഗവൺമെൻറ് െഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നടത്തിവരുന്ന അനാശാസ്യ പ്രവൃത്തികളിലേർപ്പെട്ടതായും റഷീദിെൻറ ഒത്താശയോടെ കുണ്ടറ കഞ്ഞിരോട്ടം തടാകം നികത്തി റിസോർട്ട് നിർമിക്കുന്നതായും ഉണ്ണിത്താൻ പത്രവാർത്ത നൽകിയതാണ് ആക്രമണത്തിന് കാരണമെന്നും റഷീദിെൻറ സുഹൃത്തായിരുന്ന കണ്ടയ്നർ സന്തോഷ് മുഖേനയാണ് ഉണ്ണിത്താനെ വകവരുത്താൻ ഹാപ്പി രാജേഷിനെയും സംഘത്തെയും ഏൽപിച്ചതെന്നുമാണ് സി.ബി.ഐ കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.