മടവൂർ രാജേഷ് വധം: തെളിവെടുപ്പിൽ ആയുധം കണ്ടെത്തി

കൊല്ലം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ (35) വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയും കായംകുളം സ്വദേശിയുമായ അപ്പു എന്ന അപ്പുണ്ണിയെ കൊല്ലം വള്ളിക്കീഴിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിന് ഉപയോഗിച്ച വാൾ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപ്പുണ്ണിയെ വള്ളിക്കീഴ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഇതേകേസില ആറാംപ്രതി സനുവിെൻറ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാജേഷിനെ കൊലപ്പെടുത്തുംമുമ്പും കൊലപാതകത്തിന് ശേഷവും സനുവിെൻറ വീട്ടിൽ പ്രതികൾ ദിവസങ്ങളോളം താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊലനടത്തിയ ശേഷം കാറിൽ സനുവിെൻറ വീടിന് സമീപം എത്തുകയും കാർ റോഡിൽ പാർക്ക് ചെയ്ത ശേഷം കൃത്യത്തിന് ഉപയോഗിച്ച വാൾ ആളൊഴിഞ്ഞ പുരയിടത്തിൽ വലിച്ചെറിയുകയുമായിരുെന്നന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു. മാർച്ച് 27ന് പുലർച്ചെ രണ്ടിനാണ് മടവൂർ പടിഞ്ഞാറ്റേല രാജേഷ് ഭവനിൽ രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോയിൽ മൂന്നംഗസംഘം വെട്ടിക്കൊന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.