ക്വട്ടേഷൻ ഏറ്റിട്ട് ഒരുവർഷമായെന്ന് അപ്പുണ്ണി

കിളിമാനൂർ: രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്തിട്ട് ഒരുവർഷത്തോളമായതായി അപ്പുണ്ണി പൊലീസിന് മൊഴിനൽകി. വർഷങ്ങൾക്ക് മുമ്പേ നാട്ടിൽ ചില്ലറ അക്രമ, മോഷണ, അടിപിടിക്കേസുകളിൽ പ്രതിയായിരുന്ന അപ്പുണ്ണി ഒരു കൊലക്കേസിലും പ്രതിയാണ്. കായംകുളം സ്റ്റേഷനിൽ മാത്രം നാല് കേസുണ്ട്. ഇൗ സാഹചര്യത്തിലാണ് സൗദിയിലെത്തുന്നത്. 10 വർഷത്തിലേറെയായി സ്വാലിഹുമായി ബന്ധമുണ്ടായിരുന്നു. വിദേശത്തെത്തിയതോടെ ഖത്തറിൽ കഴിഞ്ഞിരുന്ന സ്വാലിഹുമായി സൗഹൃദം ദൃഢമാക്കി. ഒരുവർഷം മുമ്പാണ് സ്വാലിഹ് അപ്പുണ്ണിയുമായി കൊലക്കുള്ള ക്വട്ടേഷൻ ചർച്ചചെയ്തത്. ജനുവരിയിൽ നാട്ടിലെത്തിയ അപ്പുണ്ണി ഇതിനുള്ള തയാറെടുപ്പുകളൊരുക്കുകയും സംഘാംഗങ്ങളെ ഒരുമിപ്പിക്കുകയും സ്വാലിഹിന് നാട്ടിലെത്താൻ നിർദേശം നൽകുകയും ചെയ്തു. ബംഗളൂരുവിലെത്തിയ സ്വാലിഹുമായി മാർച്ച് 21ന്‌ എറണാകുളത്തെത്തി കാമുകി സെബല്ലയുടെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസമായി. തുടർന്നാണ് കൊലപാതകത്തിനുള്ള തയാറെടുപ്പുകൾ ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.