തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ പാപ്പനംകോട് സജിക്ക് നേരെ നടന്ന ആക്രമണത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സി.പി.എമ്മിെൻറ മേൽ ആരോപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ പ്രസ്താവന അപലപനീയമാണ്. ജില്ലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിെൻറ ഭാഗമാണ് അടിസ്ഥാനരഹിതമായ ഈ ആരോപണം. കൗൺസിലർ സജിക്ക് നേരെനടന്ന ആക്രമണത്തെ സി.പി.എം അപലപിക്കുകയാണെന്നും ആനാവൂർ നാഗപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.